Saturday, July 19, 2014

സ്നേഹത്തിലേര്പെടുമ്പോള്‍

ആശട്ടീച്ചര്‍ ക്ലാസ്റൂമില്‍
മാമ്പഴം ഉറക്കെ ചെല്ലുംബോള്‍
നാലാമത്തെ ബെഞ്ചിലിരുന്ന
ഞാന്‍ ഉറക്കം എന്നൊരു
പഴഞ്ചന്‍ ഊഞ്ഞാലില്‍ കയറിയാടി
സ്കൂളിലേക്ക്‌ ഈയിടെ
വരവു നിര്‍ത്തിയ ഗിരിജയുമായി
സ്നേഹത്തിലേര്‍പെടുകയായിരുന്നു.

ടീച്ചറുടെ കോലായിലെ
ഉറുമ്പുകള്‍ അടച്ചിട്ട
കിടപ്പുമുറിയിലേക്ക്
നിരന്നുനീങ്ങുന്നത് അന്ന്‍
ലീവിലായിരുന്ന മാര്‍ട്ടിന്‍മാഷ്
പുക്കിളില്‍ ഒരു ചോറിച്ചിലായ്
അറിഞ്ഞപ്പോള്‍ ബാറിന്‍റെ
അരികില്‍ അങ്ങേര്‍
സ്കൂട്ടറിനെ ചവിട്ടിനിര്‍ത്തി. 

ഇതിനിടയില്‍ ആശട്ടീച്ചര്‍
സ്വയം ഒരു തണല്‍മാവായി
സ്കൂള്‍മുറ്റത്തെക്കിറങ്ങിപ്പോയി
പിന്നാലെ കുട്ടികളും, പലതരം
കിളികളായ് പലേടത്തുമിരുന്നു.
ഞാനാണെങ്കില്‍
ക്ലാസ്സ്മുറിയില്‍ ഒറ്റക്കിരുന്ന്‍
സ്വപ്നം എന്ന സിനിമ
അല്ല ചുംബനം എന്ന മുറിവ്
സ്കലനം എന്ന ശമനം
ചെങ്ങായീ...പൂത്തഉറക്കം.

മണി വൈകീട്ടാറ്,
ഗിരിജയുടെ വീട്ടുപടിക്കല്‍
കുപ്പിയില്‍ പാലുമായി
ഹിന്ദി മാഷ്,
ഗിരിജ മലയാളത്തില്‍ ചിരിച്ചു.

മണി വൈകീട്ടാറ്,
ഉറുമ്പുകള്‍ ആശടീച്ചറുടെ
കിടപ്പുമുറിയില്‍നിന്നും
പുറത്തേക്ക്...

മണി വൈകീട്ടാറര ഏഴ്‌
ആശ എന്ന മാവിലെ കൊമ്പില്‍
നിരാശ എന്ന മാര്‍ട്ടിന്‍ മാഷ്

ആടിയാടി

No comments:

Post a Comment