Saturday, July 26, 2014

ഷെര്‍ലക്ക്‌ ഹോംസ് & അപ്പാര്‍ട്ട്മെന്‍റ്സ്

മണി കാലത്ത് ഏഴ്, ഷെര്‍ലക്ക്‌ ഹോംസ് ആന്‍ഡ്‌
അപ്പാര്‍ട്ട്മെന്‍റ്സിന്‍റെ എം.ഡി. ആമയം അബ്ദുട്ടി
ചെഗുവേര നഗറിലെ വീട്ടില്‍ മരിച്ചു കിടക്കുന്നു

എട്ടേ പത്ത് ,ചെങ്ങന്നൂരുനിന്നും അഹമ്മദാബാദിലേക്കുള്ള
ഗുരുജി എക്സ്പ്രസ്സിലിരുന്ന്‍ പത്തൊമ്പതുകാരിയൊരു 
എസ്എംഎസ് ചെയ്യുന്നു, യെസ് ബോസ്സ്, ഡണ്‍.

വിവരമറിഞെത്തിയ പ്രൈവറ്റ് കുറ്റാന്വേഷകന്‍
ജംബനും സഹായി തുംബനും മരിച്ച കിടപ്പുമുറിയാകെ
പരിശോധിക്കുന്നു.
  1.  പകുതി കുടിച്ചുവെച്ച വെള്ളം
  2. അഞ്ചു ഓറഞ്ചു കുരുക്കള്‍
  3. കിടക്കമേല്‍ തുറന്നു വെച്ച പുസ്തകം ‘പോത്ത് വ്യാപാരത്തിലെദാര്‍ശനിക സമസ്യകള്‍-ഗ്രന്ഥകര്‍ത്താ: കടാംബുള്ളി ബദറു
  4. പരേതന്‍റെ മുഖത്ത് ഏഴ് ഉറുമ്പുകള്‍
  5.  മുറിയാകെ കടുകെണ്ണയുടെ രൂക്ഷഗന്ധം
  6. ഇളംനീലയില്‍ മഞ്ഞ പൂക്കളുള്ള കിടക്കവിരിയില്‍ മൂന്ന് നീളന്‍ ചെമ്പന്‍ മുടികള്‍
  7.  സെല്‍ ഫോണില്‍ ഒരേഒരു എസ്എംഎസ്, തിയ്യതി:8/15/2014, അതിലെ ടെക്സ്റ്റ്‌ ഇങ്ങനെ ‘ഗജുരാഹോ, നിന്നെ ഞാന്‍ തുണിയെടുപ്പിക്കും’,അയച്ചത് നൈജീരിയയില്‍ നിന്ന്‍, അയച്ചവന്‍റെ പേര്‍: മില്ലുമി.


ജംബന്‍ ആഴത്തില്‍ചിന്തിച്ച് തുംബനുമായി
രഹസ്യഭാഷണം നടത്തുന്നു. നിലവിലുള്ള വസ്തുതകള്‍വെച്ച് തെളിവുകളിലൂടെ കുറ്റവാളിയാരെന്ന നിഗമാനത്തിലെത്തി  
ഒരു കാജബീഡി ആഞ്ഞുവലിച്ച് പുകയൂതി.

നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോത്ത്
വ്യാപാരികളുടെ രഹസ്യ ഗ്രൂപ്പായ ബോക്കോ
ബഫല്ലോ ആണ് ആമയം അബ്ദുട്ടിയെ അതി
വിദഗ്ധമായി വധിച്ചത്. കില്ലര്‍ ആന്‍റ്സ് എന്ന
പേരില്‍ അറിയപ്പെടുന്ന (സിഐഎ ഫിദല്‍ കാസ്ട്രോ
വധശ്രമങ്ങളില്‍ ഇതിനെ ഉപയോഗിച്ചിട്ടുണ്ട്)
ആമസോണ്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന
ഒരിനം ഉറുമ്പുകളെ ഉപയോഗിച്ചായിരുന്നു.
ഇറ്റലിക്കാരിയായ ആന്റോണിയോ ഇസബെല്‍
അവളതു ചെയ്യാന്‍ നിയോഗിക്കപ്പെട്ടൂ

ജംബന്‍ സൈബര്‍സെല്ലു വഴി
ആവളെ ട്രാക്ക്ചെയ്യുന്നു,അഹമ്മദാബാദിലേക്കുള്ള
ഗുരുജി എക്സ്പ്രസ്സ് ഗോവയിലേക്ക് അടുത്ത
ഇരുപതു മിനിറ്റില്‍ എത്തും

അവളെ അറസ്റ്റു ചെയ്യാന്‍ പതിനാറാം
നംബര്‍ ബോഗിയിലേക്ക് കുതിച്ച ഗോവന്‍
പോലീസ് ഞെട്ടിപ്പോയി, ആന്റോണിയോ ഇസബെല്‍
അതാ മരിച്ചു കിടക്കുന്നു
അവളുടെ മുഖത്തും ഏഴ് ഉറുമ്പുകള്‍!

ഇതേ സമയം ജംബന്‍റെ മൊബൈല്‍ ഫോണില്‍
ഒരു കാള്‍ വന്നു, മില്ലുമി,നൈജീരിയ.-(തുടരും) 

No comments:

Post a Comment