Saturday, July 19, 2014

മഴവരുന്നുണ്ട്

മഴക്കുശേഷം
നനഞ്ഞൊലിചച്ച്
തെച്ചിമരത്താഴെ
കോഴി,കുഞ്ഞുങ്ങളും.

പുരക്കുമുകളില്‍
ഓടിന്‍ തണുത്ത
ചെരുവില്‍ ഒറ്റക്കൊരു
കാക്ക,നനയാതെ.

തോട്ടിന്കരയിലെ
നെല്ലിമരക്കൊമ്പില്‍
പോന്മാനില്ല,മീനുകള്‍
ചിരിക്കട്ടെ തെല്ലുനേരം

തൊഴുത്തില്‍
ചാണകം വാരിവാരി
വാരിവാരി
അമ്മപെങ്ങന്മാര്‍.

കോലായില്‍ മാട്ടിറച്ചിയും
റമ്മും അടിച്ചടിച്ച്
അപ്പനാങ്ങളമാര്‍,
അഭിമാനികള്‍.

മഴവീണ്ടുംവരുന്നുണ്ട്
കാറ്റുകയ്തക്കാട്ടിലേക്കിരച്ചു
കയറവേ കുളക്കോഴി

കരച്ചിലോടെ, ചിരിയോടെ.

No comments:

Post a Comment