Saturday, July 19, 2014

പ്രകാശംകൊണ്ട് അടഞ്ഞുപോയ ഒരുവീട്

അടഞ്ഞുകിടക്കുന്ന ഒറ്റപ്പെട്ട വീടുകള്‍ പോലെയാണ് ഭൂമിയിലെ ഓരോ മനുഷ്യരുമെന്നു തോന്നുന്നു. ലോകം തന്നെ ഒരു മരിച്ചവീട്പോലെ തോന്നുന്ന സന്ദര്‍ഭങ്ങളും കുറവല്ലതന്നെ. മനുഷ്യാവസ്ഥയുടെ ഈ നിറംകെട്ട യാഥാര്ത്ത്യങ്ങളിലെക്ക് നമ്മെ വിളിച്ചുണര്‍ത്തുന്ന നിമിഷങ്ങള്‍തന്നെയാണ് തീര്‍ച്ചയായും ദസ്‌തയോവ്സ്കിയന്‍ കൃതികള്‍. ശരീരത്തിന്‍റെ ജനവാതിലുകള്‍ കൊട്ടിയടച്ചു അതിന്‍റെ പരിധിക്കകം ആത്മാവിനെ തിരഞ്ഞുനടക്കുന്ന ഒരാള്‍ വന്യമായ അധോലോകങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു,അങ്ങനെയുള്ള സഞ്ചാരങ്ങളില്‍ ആത്മാവിന്‍റെ വെളിച്ചമായും ദസ്‌തയോവ്സ്കിയുടെ കൃതികള്‍ മാറുന്നുണ്ട്. റഷ്യന്‍ സാഹിത്യത്തിലെ മഹാവിസ്മയം  എന്നതിലുപരി മനുഷ്യവര്‍ഗത്തെ എക്കാലവും വേട്ടയാടിക്കൊണ്ടിരിക്കുന്ന അസ്ഥിത്ത്വദുഃഖങ്ങളുടെ ജ്വലിച്ചു നില്‍ക്കുന്ന അഗ്നിയാണ് ദസ്‌തയോവ്സ്കിയന്‍ ലോകം.
ദസ്‌തയോവ്സ്കിയുടെ നൈതികസങ്കല്‍പ്പം തികച്ചും ക്രൈസ്ത്തവിയമാണെന്ന് നമുക്കറിയാം,ക്രിസ്തുവുംദൈവവും വിപരീത ചെരിയിലായാല്‍ താന്‍ ക്രിസ്തുവിന്‍റെ കൂടെയായരിക്കുമെന്നു അദ്ദേഹം പറഞ്ഞത് ഓര്‍ക്കുക. ആത്മപീഢനത്തിന്‍റെ കൊടുമുടികള്‍ കയറാത്ത ദൈവങ്ങള്‍ നമ്മെയും അസ്വസ്ഥരാക്കുന്നില്ല എന്നത് നേരുതന്നെ. ചെങ്കുത്തായ കാല്‍വരി യാത്രയില്ലാതെ ഓരോ മനുഷ്യന്‍റെ മോചനവും ഒരു പക്ഷെ അസാധ്യമാകാം.ഒട്ടുമിക്ക ദസ്‌തയോവ്സ്കിയന്‍ കഥാപാത്രങ്ങളും ഇത്തരമൊരു തിരിച്ചറിവില്‍ എത്തിയവരോ, അല്ലെങ്കില്‍ അതുല്‍ കൊള്ളാന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നവരോ ആണ്. “ഞാന്‍ തനിയെ ഒരു കാലത്തും ഉയരുകയില്ലയിരുന്നു! ഇപ്പോള്‍ ഇതാ ഇടിവാള്‍ വീണിരിക്കുന്നു.കുറ്റാരോപണത്തിന്‍റെ പീഡനവും പരസ്യമായ അവമതിയും ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് യാതനവേണം, യാതനാനുഭവം എന്നെ ശുദ്ധീകരിക്കും. ഒരുവേള ഞാന്‍ ശുദ്ധീകരിക്കപ്പെടും മാന്യരേ,അങ്ങനെയല്ലേ. എന്നാല്‍ ശ്രദ്ധിച്ചു കേള്‍പ്പിന്‍ അവസാനമായി പറയുകയാണ്‌. ഞാന്‍ എന്‍റെ അച്ഛന്‍റെ രക്തം ചിന്തിയിട്ടില്ല.ഞാന്‍ ശിക്ഷ സ്വീകരിക്കുന്നു,അച്ഛനെ കൊന്നതുകൊണ്ടല്ല,കൊല്ലാന്‍ ഉദ്ധെശിച്ചതുകൊണ്ട്.” ദിമിത്രിയുടെ ഈ ഏറ്റുപറച്ചിലും നിഴലിച്ചു കാണുന്ന ധര്‍മ്മസങ്കടങ്ങള്‍ മറ്റൊന്നുമല്ല; മനുഷ്യവര്‍ഗത്തിലേക്ക് പിറന്നുവീഴുക എന്നാല്‍ കുറ്റസമ്മതങ്ങളുടെ ഹ്രദയങ്ങളിലെക്ക് ഒളിഞ്ഞു നോക്കുക എന്നുതന്നെയാണര്‍ത്തം.
ദൈവികതയായാലും ദൈവനിഷേധമായാലും മനുഷ്യന്‍റെ  ആന്തരിക  പ്രധിസന്ധികളുടെ ആഴത്തെ അനുഭവത്തിലേക്ക് പ്രസരിപ്പിക്കുന്ന വികാര വിജാരങ്ങളുടെ ഔന്ന്യിത്യമായി ദസ്‌തയോവ്സ്കി മാറിയത് എങ്ങിനെയാവം! മസ്തിഷ്കത്തിലൂടെ ദൈവത്തെ തിരസ്ക്കരിക്കുകയും ആത്മാവിലൂടെ അതിനെ വീണ്ടെടുക്കുകയും ചെയ്തപ്പോള്‍ റഷ്യയുടെ പ്രവാചക പദവിയിലേക്ക് ദസ്‌തയോവ്സ്കി ഉയര്‍ത്തപ്പെടുകയായിരുന്നു. ദൈവനിഷേധിയും ആധുനിക ജീവിതത്തിന്‍റെ ഇതിഹാസവുമായ ഐവാന്‍* അന്ധസ്സാരശൂന്യമായ ജീവിതത്തില്‍  വ്യാകുലനാണെന്ന് മാത്രമല്ല ഈ അയുക്തികമായ അഭാസങ്ങളില്‍ ക്ഷോഭിച്ചുനില്‍ക്കുന്നവന്‍ കൂടിയാണ്. “എനിക്ക് നീതി ലഭിക്കണം, അല്ലെങ്കില്‍ ഞാന്‍ തന്നെത്താന്‍ മരിക്കും. ഏതോ വിദൂരവും അനന്തവുമായ സ്ഥലകാലങ്ങളില്‍ വരുന്ന നീതിയല്ല, ഇവിടെ ഭൂമിയില്‍ എന്‍റെ കണ്ണിനു മുമ്പില്‍ കാണാന്‍ കഴിയുന്ന നീതിയാണ് എനിക്കാവശ്യം,ഞാന്‍ അതില്‍ വിശ്വസിച്ചു.” നീതിയും ദൈവവു വഴിപിരിയുന്നിടത്ത് നാം സ്തംഭിച്ചുനിന്നുപോകുന്നു.
ദൈവത്തിന്‍റെ ഭവനത്തില്‍തന്നെ ചെകുത്താന്‍ അന്തിയുറങ്ങുന്നത് ഖേദകരമായ ഒരറിവ്തന്നെ! നമ്മുടെയെല്ലാം ഉള്ളില്‍ കിടന്നുറങ്ങുന്ന ഒരപരനെ ആരോ ഇടക്ക് വിളിച്ചുണര്‍ത്തുന്നതുപോലെ, മനസ്സിന്‍റെ ഇരട്ട പൌരത്വം പേറുന്നവരുടെ ഒരു നീണ്ട നിരതന്നെ ദസ്‌തയോവ്സ്കിയന്‍ കഥാപ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരാളിലെതന്നെ രണ്ടാള്‍(റസ്ക്കള്‍ നിക്കൊഫ്,പ്രിന്‍സ് മിഷ്ക്കിന്‍)പാതിയും പാതിയുമായ് പിരിയുന്ന ഒരാള്‍ (ഐവാന്‍,സ്മെര്ടിയാക്കോവ്....) ജോയ്സ് കരോള്‍ ഓട്ട്സിന്‍റെ നിരീക്ഷണം നോക്കുക “ഐവാന്‍റെ തന്നെ തിരിച്ചറിയാതെ കിടക്കുന്ന ചോദനകളുടെ,അബോധകാമനകളുടെ ഞെട്ടിക്കുന്ന സാനിധ്യമാണ് സ്മെര്ടിയാക്കോവ്” യദാര്‍ത്ഥത്തില്‍ ഐവാന്‍റെ മാത്രം ഇച്ഛകളുടെ പ്രത്യക്ഷമായിരുന്നോ സ്മെര്ടിയാക്കോവ്? ഈ പിതൃഹത്യയുടെ പാപഭാരം ഒലിച്ചിറങ്ങുന്നത് എവിടെക്കെല്ലാമെന്ന് നമുക്കറിയില്ല. അത്യധികം സങ്കീര്‍ണ്ണമായ മനുഷ്യമനസിന്‍റെ പൊരുളറിയാന്‍ സിഗ്മണ്ട് ഫ്രോയ്ഡിനെ ദസ്‌തയോവ്സ്കിയുടെ കൃതികള്‍ സഹായകമായിട്ടുണ്ട്. ‘ദസ്‌തയോവ്സ്കിയും പിതൃഹത്യയു’ എന്ന പേരില്‍ ഫ്രോയ്ഡിനെ ഒരു പഠനം ഉണ്ട്. “മനശ്ശാസ്ത്രം രണ്ടു തലയും മൂര്‍ച്ചയുള്ള വാളാണ് കൂട്ടരേ” അറിയനടുക്കുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന ഒന്ന് തന്നെയാണ് മനസ്.
കുറ്റകൃത്യങ്ങള്‍ക്ക് അതായിത്തന്നെ മനുഷ്യരെക്കാള്‍ പഴക്കമുണ്ട്.കാരണം,മനുഷ്യന്‍റെ ഉല്‍പത്തിക്കുമുന്‍പുതന്നെ ചെകുത്താന്‍ ദൈവത്തിന്‍റെ അഗ്നിയില്‍ വെന്തുവാണിരുന്നു.  പൌരാണികവും  അത്രതന്നെ ആധുനികവുമായ മനുഷ്യന്‍റെ കുറ്റവാസനകളിലെക്കും അബോധ മനോ നിലകളിലേക്കും ഒളിപരത്തുന്ന അനനുകരണിയമായ ഒരു രചനാപാടവം അദ്ദേഹത്തിന്നുണ്ടായിരുന്നു. മനുഷ്യവര്‍ഗത്തോടുള്ള അഗാധസ്നേഹംകൊണ്ട് നിറഞ്ഞു തുളുംബുന്നവയാണ് നോവല്‍ എന്ന പേരില്‍ അദ്ധേഹം എഴുതിയ മഹാകാവ്യങ്ങള്‍! സ്നേഹം ഒരാദര്‍ശമാകുമ്പോള്‍ അതിനെ പുണരുകയും സ്നേഹം യഥാര്‍ത്തമാകുമ്പോള്‍ അത് അസഹിനിയമായിതീരുകയും ചെയ്യുന്ന ദുര്‍വിധികളെക്കുറിച്ച് കരമസോവ് സഹോദരന്മാരില്‍ വലിയ സംവാദങ്ങള്‍ തന്നെയുണ്ട് “ആരെങ്കിലും ഒരു മനുഷ്യനെ സ്നേഹിക്കണമെന്നുണ്ടെങ്കില്‍ ആ മനുഷ്യന്‍ അപ്രത്യക്ഷമായിരിക്കണം.എപ്പോള്‍ അവന്‍ പ്രത്യക്ഷമാകുന്നുവോ ആ നിമിഷത്തില്‍ സ്നേഹം തീരോഭവിക്കും” ക്രിസ്തുസദ്ര്ശ്യമായ സ്നേഹത്തിന്‍റെ പ്രയോഗികതകള്‍ കാരമസോവ് സഹോദരന്മാരിലെ ഒരു പ്രധാന വിഷയം തന്നെയാണ്‌.
സൈബീരിയയിലെ തടവുകാല ജീവിതത്തില്‍ അദ്ദേഹം‍ കൂടുതല്‍ സമയം ചെലവഴിച്ചത് ബൈബിളിന്‍റെ പഴയതും പുതിയതുമായ നിയമങ്ങളിലായിരുന്നു. സുവിശേഷങ്ങളുടെ സ്വര്‍ണഖനികളില്‍ തന്നെയാണ് മനുഷ്യ ജീവിതത്തിന്‍റെ അര്‍ത്ഥം ഉത്ഖനനം ചെയ്തത്.ഈ കാലഘട്ടത്തില്‍ തന്നെയാവാം പൊന്‍പ്രഭയേറ്റ്നില്കുന്ന മനുഷ്യത്മാവിനെ അദ്ദേഹം കണ്ടെത്തിയത്. പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ നാം ദസ്‌തയോവ്സ്കിയെ വായിക്കുമ്പോള്‍ വാക്കുകള്‍ കൂടുതല്‍ തെളിവുറ്റതാകുന്നുണ്ട്.ഇഡിയറ്റിന്റെട രചനയുമായി ബന്ധപ്പെട്ട് M A മയ്ക്കൊവിനു ഇങ്ങനെ എഴുതി എന്റെന ജീവിതകാലമത്രയും ജീവിതത്തിന്റെന അസ്ഥിത്വപരമായ അന്വേഷണങ്ങളില്‍ ഞാന്‍ പീഡനം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ബോധത്തിലും അബോധത്തിലും ഒരേപോലെദൈവത്തിനും ചെകുത്താനുമിടയില്‍ അലയാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെമ വാക്കുകളാണിത്. ഐവാനെ പടച്ചോരുക്കിയഒരാള്‍ ഹൃദയത്തില്‍ ദൈവത്തിന്റെു കയ്യൊപ്പുമാത്രം ഉള്ള ഒരാളാവാന്‍ തരമില്ല.ഉന്നതമായ ദൈവവിശ്വാസം ഒരു പക്ഷെ ക്ഷോഭംകൊണ്ട ദൈവനിഷേധം തന്നെയാവാം. ദസ്‌തയോവ്സ്കി ഉഴുതുമറിച്ച പുതുമണ്ണിലാണ് പിന്നീടു ആധുനികരായ പലരും അവരുടെ ആശയലോകത്തിന്റെറ വിത്തുകള്‍ പാകിമുളപ്പിച്ചത്. ക്രിസ്തുസദ്രിശ്യമായ സ്നേഹം ഭൂമിയില്‍ അസാധ്യമാണേന്നുള്ളത് അല്ലെങ്കില്‍ അതു ക്രിസ്തുവിനോടെ അവസാനിച്ചു എന്നത് ഒരു സന്ദേഹരൂപത്തിലെങ്കിലും അദ്ദേഹം അറിഞ്ഞിരിക്കണം. എന്റെി ആലോചനയില്‍ മനുഷ്യരാശിയില്‍ ക്രിസ്തുസദ്രിശ്യമായ സ്നേഹം ഭൂമിയില്‍ അസാധ്യമായ ഒരത്ഭുതമാണ്. ക്രിസ്തു ദൈവമായിരുന്നു, എന്നാല്‍ നാം ദൈവങ്ങളല്ല.ദൈവികമായ സത്ത കൂടാതെ മനുഷ്യന്റെന അസ്ഥിത്വം പൂര്ണ മല്ലെന്ന് പറയുമ്പോള്ത്ത ന്നെ ദൈവനിഷേധത്തിന്റെ് നീര്ച്ചു ഴികളില്‍ ദസ്‌തയോവ്സ്കി നമ്മെ തനിച്ചാക്കുകകൂടി ചെയ്യുന്നുണ്ട്. മനസ്സിന്റെച ഇരുണ്ട ഭൂമികയില്‍ നന്മതിന്മകള്‍ പരസ്പരം പോരടിക്കുമ്പോള്‍,ദൈവത്തിനു ചെകുത്താനും വേണ്ടി മാറിമാറി തേര്തെളിക്കുമ്പോള്‍ ചൂതാട്ടത്തിന്റെ ഒരപൂര്വെ ലഹരി. അതെ, ഒരര്ത്ഥകത്തില്‍ നാമെല്ലാം അബോധത്തിലെ ചൂതാട്ടക്കാര്തരന്നെ. ജീവിതത്തിന്റെ് സാധ്യമായ ഒരേഒരുത്തരം ദൈവമാണോ എന്ന് ഇനിയും നമുക്കറിയില്ല. എങ്കിലും, മനുഷ്യന്റെ് കഴിവിനുമുകളിലുള്ള അമിത വിശ്വാസത്തില്നിതന്നും രൂപംകൊണ്ട നവലോക സങ്കല്പങ്ങളില്‍ പലതും സമധാനത്തെയല്ല യുദ്ധതെയാണ് പ്രദാനംചെയ്തത്. ദൈവം ഇല്ലാതാകുന്നതോടെ എല്ലാ തിന്മയും സാധ്യമാകുമെങ്കില്‍,"If God does not exist, everything is permitted.", ഒരു ദൈവമുണ്ടായിരിക്കുന്നതില്‍ നമുക്കെന്തു ചേതം? മനസ്സാക്ഷിയുടെ മറ്റൊരു പെരുതന്നെയാണോ ദൈവം? “മനസ്സാക്ഷി, എന്താണ് മനസ്സാക്ഷി, നമ്മുടെ തന്നെ സൃഷ്ട്ടി, അതിനെചൊല്ലി നാം ഉഴറുന്നതെന്തിനു?ശീലം കൊണ്ട്, മനുഷ്യവര്ഗ്ത്തിന്റെഅ ഏഴായിരം വര്ഷനത്തെ സാര്വകത്ത്രിക ശീലംകൊണ്ട്,അതിനാല്‍ നമുക്കതിനെ ഉപേക്ഷിക്കാം. നാം ദൈവങ്ങളായിത്തീരുംതികഞ്ഞ ശൂന്യതയുടെ തീരങ്ങളിലേക്ക് ചത്തടിയുന്ന ആത്മാവിനെ ആരാണ് ഭയപ്പെടാത്തത്? മനുഷ്യന്റെക പാപചിന്തയുടെ നഗ്നതയാണ് ഒരു പക്ഷെ നമ്മെ ദൈവവിശ്വാസത്തിന്റെന തിരുവസ്ത്രമണിയാന്‍ പ്രേരിപ്പിക്കുന്നത്. ബോധാബോധങ്ങള്‍ ചേര്ന്ന് ‍ മനസിന്‌ ഒരു സമതലപ്രദേശം കൈവരികയാണെങ്കില്‍ നമുക്ക് നമ്മള്‍ തന്നെയാണ് സ്വയം ദൈവങ്ങളായി തീരുവാനുള്ളത്.എന്റെങ പ്രിയപ്പെട്ടകുട്ടീ,പതിനെട്ടാം ശതകത്തില്‍ ഒരു മഹാപാപിയായ വൃദ്ധനുണ്ടായിരുന്നു, അയാള്‍ പ്രഖ്യാപിച്ചു,ദൈവം ഇല്ലെങ്കില്‍ ദൈവത്തെ കൃത്രിമമായി സൃഷ്ട്ടിക്കേണ്ടിവരുമെന്ന്. വാസ്തവത്തില്‍ മനുഷ്യന്റെല സങ്കല്പംാ ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നു. ദൈവം യഥാര്‍തത്തില്‍ ഉണ്ടെന്നുള്ളതല്ല,അപകടരമായൊരാശയം,ദൈവം ആവശ്യമാണെന്ന ആശയം മനുഷ്യനെപ്പോലെ നിഷ്ടൂരനും, ദുഷ്ടനുമായ ഒരു ജന്തുവിന്റെവ തലയില്‍ കടന്നുകൂടിയതാണ് ആശ്ചര്യം”. അടഞ്ഞു കിടക്കുന്ന വീടുകള്‍ നമ്മെ വീണ്ടും സംഭ്രമിപ്പിക്കുന്നു! ആധുനിക ജീവിത പരിസരങ്ങളിലേക്ക് മനുഷ്യചരിത്രത്തിലെ ആത്മപീഢനത്തിന്റെപയും ത്യാഗത്തിന്റെിയും ഭൂതകാല സ്മ്രിതികളെ കടത്തിവിടുകയാണ് ദസ്‌തയോവ്സ്കി ചെയ്തത്. മനുഷ്യന്റെള ഉന്നതമായ ഉത്തരവാദിത്തം എന്നത് അപരനെ നിര്ലോോഭം സ്നേഹിക്കുക എന്നതു തന്നെയാണ്.അങ്ങനെയുള്ളവര്ക്ക്െ കാലം പണിതുവെച്ചിട്ടുള്ളത്‌ മഹാ കുരിശുകളും മുള്മുെനയാളും കിരീടങ്ങളുമാണെങ്കിലും. ഒരുവന്‍ സകലതിനും ഉപരിയായി ജീവിതത്തെ സ്നേഹിക്കേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നുഅപരന്‍ സ്വര്ഗമമാവുന്നിടത്താണ് ജീവിതം അതിന്റെര വേനല്‍ കാലത്തോട് വിടപറയുന്നത്.

7 comments:

  1. മനോഹരമായ വിലയിരുത്തലും ആസ്വാദനവും. ആനുകാലികങ്ങളില്‍ വരുന്ന ആര്‍ട്ടിക്കിളുകളെക്കാള്‍ നിലവാരമുള്ളത്.
    ടൈപ് ചെയ്ത അക്ഷരത്തിന്റെ പിശകാണോ എന്തോ പലയിടത്തും വാക്കുകള്‍ വ്യക്തമല്ല. പാരഗ്രാഫ് തിരിച്ച് കുറേക്കൂടി എഡിറ്റ്‌ ചെയ്ത് ഭംഗിയാക്കേണ്ടതുണ്ട്.

    ReplyDelete
    Replies
    1. നന്ദി ജോസ് , ഒന്ന് കാര്യമായി എഡിറ്റ്‌ ചെയ്യുന്നുണ്ട്.

      Delete
  2. വായന അടയാളപ്പെടുത്തുന്നു, പിന്നീട് വരാം,

    ReplyDelete
  3. വായിച്ചു. നല്ല എഴുത്ത് എന്ന് മാത്രം പറയുന്നു.
    ജോസ് പറഞ്ഞ പ്രശ്നം ഉണ്ട്. ക്ലേശിച്ചാണ് വായിച്ചത്.
    നന്മകള്‍.

    ReplyDelete
  4. Thank you Manoj for your Sugesions, Will solve it soon

    ReplyDelete