Tuesday, February 17, 2015

എന്‍റെയുള്ളിലൊരാള്‍ മരിച്ചുകിടക്കുമ്പോള്‍

ബോധത്തിന്‍റെ താഴ്വരായിലൂടെ
നടക്കാനിറങ്ങുന്ന പെണ്കുട്ടി 
പൂപറിക്കുന്നത് ആര്ക്കുവേണ്ടിയാകാം
ഞാനെന്‍റെ ചെന്നായ്കൂട്ടങ്ങളെ
കെട്ടഴിച്ചു വിടാനൊന്നും പോകുന്നില്ല.
എങ്കിലും ഞാന്‍ മൂടിവെച്ച
അബോധത്തിന്‍റെ വീഞ്ഞുഭരണികളിലേക്ക്
കുഴിവെട്ടുകാരന്‍റെ മണ്‍വെട്ടിപോലെ
അവളെന്തിനാണ് ഇങ്ങനെ എത്തിനോക്കുന്നത്?
മരിച്ചായാല്‍ നിവര്ന്നു കിടക്കുന്ന
മഞ്ഞുകാലത്തിലേക്കാണ്
ലോകത്തിലെ മുഴുവന്‍ പെണ്കു്ട്ടികളും
പൂവ് ശേഖരിക്കുന്നതെന്ന്‍
ആര്ക്കാണറിയാത്തത്
അതാ അതാ ഒരാകാശം നിറയെ
പക്ഷികളുടെ വിലാപം നിറച്ചുകൊണ്ട്
ഒരമ്മ മാത്രം കരയുന്നു
മഞ്ഞിന്‍ ശവക്കലറക്കരികില്‍
കറുത്ത മൂടുപടമിട്ടു
ഒരുത്തി മുഖം താഴ്ത്തിയിരിപ്പുണ്ട്
അതയാളുടെ അമ്മയാകാതെ തരമില്ല.
എങ്കിലും 'ഏയ്‌ സ്ത്രീയെ നിന്നെ ഞാന്‍ അറിയുന്നില്ല'.
ഞാനെന്‍റെ ചെന്നായ്കൂട്ടങ്ങളെ
ഇതാ അഴിച്ചുവിടുന്നു
പെണ്കുട്ടികള്‍ അങ്ങനെ
അലഞ്ഞുതിരിയേണ്ടതില്ലെന്ന
ഗുഹാലിഖിതങ്ങള്ക്കു്ള്ളിലൂടെ
എണ്ണിയാലൊടുങ്ങാത്ത ചെന്നായ്ക്കള്‍
പാഞ്ഞുകൊണ്ടേയിരിക്കട്ടെ.
മഞ്ഞുകാലത്തിന്‍ ശവക്കല്ലറയില്‍
മരിച്ചവന്‍ മരിച്ചുതന്നെ കിടക്കട്ടെ,
വെയില്‍ നിറമുള്ള തുമ്പിയെപ്പോലെ.

No comments:

Post a Comment