Tuesday, February 17, 2015

എന്‍റെ മേരീ നിന്നെ ഞാനിന്ന്‍

നീയുടനെ വരുമോ?
പ്രേമം മൂത്ത്പഴുത്ത്
പറങ്കിമാവിന്‍ തോപ്പിലേക്ക്
മുടിയഴിച്ചിറങ്ങുമ്പോള്‍
നാം കണ്ടുമുട്ടിയാല്‍
ചിത്രശലഭങ്ങളുടെ ചിറകുകള്‍കൊണ്ട്‌
നിനക്കുതരാനൊരു അടിവസ്ത്രം
തുന്നിവെച്ചിട്ടുണ്ട്
അതിനൊന്നും നേരമില്ല
ഞാന്‍ നിന്‍റെ അടുക്കള ത്തോട്ടത്തിലെ
മുരിങ്ങ മരങ്ങള്‍ക്കും
മൈലാഞ്ചി ചെടികള്‍ക്കും 
ഇടയിലൂടെ വരാം 
അടുക്കള വാതില്‍
തുറന്നാണോ കിടക്കുന്നത്?
നീ രഹസ്യങ്ങളുടെ ഉദ്യാനമല്ലേ
നിന്‍റെ ഉടലിലെ ഓരോ
മരത്തില്‍നിന്നും ഞാന്‍
വിലക്കപ്പെട്ട പഴങ്ങള്‍ പറിച്ചുതിന്നും
കുറച്ചു നീര്‍മാതളങ്ങള്‍
നട്ടുപിടിപ്പിച്ചുകൂടെ?
തുടയുടെ താഴ്വരയില്‍
ഞാന്‍തന്നെ മുല്ല,ചെമ്പകം,
പനിനീര്‍ നട്ടുനനച്ചാലെന്ത് 
മാറിടത്തില്‍ നീ ഉറക്കിക്കിടത്തിയ
രണ്ടു മാടപ്രാവുകളെ
വിളിച്ചെഴുനേല്‍പ്പിച്ച്
ആപ്പിള്‍ മരത്തിന്‍റെ
ചില്ലകളിലേക്ക് പറത്തിവിടട്ടെയോ? 
തത്തകളെ ജീവനോടെ 

 കുഴിച്ചിട്ട നിന്‍റെ

ചുണ്ടുകള്‍ക്കുള്ളില്‍
കര്‍പ്പൂര ഗന്ധമുള്ള
വാക്കുകള്‍ കലപിലകൂട്ടി
പുകയുന്നത് കേള്‍പ്പിക്കൂ
നിന്‍റെ അപ്പനും അമ്മയും
പള്ളിവിട്ടു വരുംമുമ്പേ
ഞാന്‍ പണിപറ്റിക്കും
ശരീരത്തിലെ രണ്ടു
വിളക്കുകളിലും
തീ കോരിനിറച്ച് കുരിശേറിയിട്ടും
ജീവിച്ചിരിക്കുന്ന നിന്‍റെ
ദൈവത്തെ അതില്‍ എരിച്ചുകൊല്ലും
അവന്‍ ഒന്നും കാണേണ്ട
നിന്‍റെ അപ്പന്‍റെ
മണ്ണെണ്ണ മണമുള്ള
പരുത്തി മെത്തയില്‍
കര്‍ത്താവേ കര്‍ത്താവേ
എന്നു നീ നെടുവീര്‍പ്പിടുവോളവും
എന്‍റെ കടവിലെ
അണലികള്‍ നിന്‍റെ
വീടിനുള്ളില്‍ ആയിരക്കണക്കിന്
കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടുന്നു
നിന്‍റെ അപ്പന്‍റെ
വളര്‍ത്തുപാമ്പുകള്‍ക്ക്
അതത്ര രസിക്കുന്നില്ലതന്നെ 
കടവിലെ കഞ്ഞിപ്പശ കണക്കുള്ള
എന്‍റെ കെണിയില്‍ 
പിടഞ്ഞു പിടഞ്ഞു നീ 
പ്രാചീന മാംസയുഗത്തിന്‍റെ ഗുഹയിലേക്ക്
പ്രളയം വരുന്നത് അറിയും.

No comments:

Post a Comment